Friday, November 5, 2010

സെക്‌സ് റാക്കറ്റ്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ യുവതികളെ കേരളത്തിലെത്തിക്കുന്നു
=========================
കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നു യുവതികളെ നാട്ടിലെത്തിച്ച പെണ്‍വാണിഭം നടത്തുന്ന സംഘങ്ങള്‍ സജീവം. തമിഴ്‌ഗ്രാമങ്ങളില്‍ നിന്ന്‌ ജോലിക്കെന്ന വ്യാജേനയാണ്‌ പെണ്‍കുട്ടികളെയും യുവതികളെയും കേരളത്തിലെത്തിക്കുന്നത്‌. കോട്ടയം, എറണാകുളം കേന്ദ്രീകരിച്ചുള്ള മാഫിയകളാണ്‌ ഈ സ്‌ത്രീ വ്യാപാരത്തിന്‌ നേതൃത്വം വഹിക്കുന്നതെന്നും പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്‌. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ലോബിയുടെ സഹകരണത്തോടെയാണ്‌ സെക്‌സ് മാഫിയയുടെ പ്രവര്‍ത്തനം. 


ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ച ഒരു യുവതിയെ അടുത്തിടെ രണ്ടു തവണ പോലീസ്‌ പിടികൂടിയിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ വേദ എന്ന യുവതിയൊണ്‌ കറുകച്ചാല്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന്‌ പെണ്‍വാണിഭസംഘങ്ങള്‍ക്കൊപ്പം പിടികൂടിയത്‌. അറസ്‌റ്റിലായാലും ഇവരെ ജാമ്യത്തിലിറക്കാന്‍ വന്‍സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. രണ്ടു സ്‌ഥലങ്ങളിലും അറസ്‌റ്റിലായി മൂന്നാം നാള്‍ വേദ ജാമ്യത്തിലിറങ്ങി. 



കോയമ്പത്തൂര്‍ പീളമേട്‌ സ്വദേശികളായ ഏതാനും യുവതികളെക്കൂടി സംഘത്തിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ വേദ ആദ്യതവണ പിടിയിലാകുന്നത്‌. വേദ മുന്‍പും യുവതികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ കൈമാറിയിരുന്നതായും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. അടുത്തടുത്ത്‌ രണ്ടു തവണ പിടിയിലായതോടെ ഈ സംഘത്തിന്റെ പ്രവര്‍ത്തനം താല്‍ക്കമായി നിലച്ചിരിക്കുന്നത്‌.



തമിഴ്‌നാട്ടിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ്‌ ഇവര്‍ വലയില്‍വീഴ്‌ത്തുന്നത്‌. സ്വകാര്യ കമ്പനികളിലും ഹോട്ടലുകളിലും ജോലി തരപ്പെടുത്തി നല്‍കാമെന്ന വ്യജേനയാണ്‌ ഇവര്‍ യുവതികളെ നാട്ടില്‍ എത്തിക്കുക. എന്നാല്‍, ഇവിടെയെത്തിക്കഴിയുമ്പോഴാണ്‌ ചതിയില്‍പ്പെട്ട വിവരമറിയുക. 



നാട്ടിന്‍പുറങ്ങളില്‍ ഇടത്തരം വീടുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇത്തരം പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.സമീപവാസികള്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ അന്യ നാട്ടില്‍ നിന്നെത്തിക്കുന്ന യുവതികളെ വീടിനു പുറത്തേക്ക്‌ ഇറക്കാറേയില്ല. 



മുംബൈ പോലുള്ള നഗരങ്ങളെ വെല്ലുന്ന രീതിയിലാണ്‌ പെണ്‍വാണിഭ സംഘങ്ങള്‍ കോട്ടയം ജില്ലയിലും പ്രവര്‍ത്തിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ക്രിമിനല്‍ സംഘങ്ങളുടെ സഹായവും ഇത്തരക്കാര്‍ക്ക്‌ തുണയാകുന്നുണ്ട്‌. മോഷണത്തിനെത്തുന്ന നാടോടി സംഘങ്ങളും ഇവരുടെ സംഘത്തിലെ കണ്ണികളാണെന്നും പോലീസ്‌ സംശയിക്കുന്നു (mangalam)

=======================================================

വിവാഹവാഗ്‌ദാനം നല്‍കി ഒന്നിച്ചു താമസിച്ചശേഷം യുവതിയെ കബളിപ്പിച്ച്‌ യുവാവ്‌ മുങ്ങി

കൊച്ചി: യുവതിയെ വിവാഹം ചെയ്യാമെന്നു വാഗ്‌ദാനം നല്‍കി കൂടെ താമസിപ്പിച്ചശേഷം യുവാവ്‌ മുങ്ങി. വിവാഹം രഹസ്യമായി രജിസ്‌റ്റര്‍ ചെയ്യാനായി രജിസ്‌റ്റര്‍ ഓഫീസിലെത്തിയപ്പോഴാണ്‌ യുവതി പ്രാണനാഥന്‍ മുങ്ങിയ വിവരമറിയുന്നത്‌. ഒന്നിച്ചുതാമസിച്ച്‌ 'ആദ്യരാത്രി'യും ഹണിമൂണ്‍ ട്രിപ്പും കഴിഞ്ഞശേഷമുള്ള മുങ്ങലില്‍ മനംനൊന്ത്‌ പരാതിയുമായി യുവതി പോലീസ്‌ സ്‌റ്റേഷനിലെത്തി.കൊട്ടാരക്കരയില്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ നടത്തിയിരുന്ന സുജാതാ നിവാസില്‍ സുജിത്‌ (23) ആണ്‌ മുങ്ങിയത്‌. ഇയാളെ കണ്ടെത്തുന്നതിനായി ആലുവ പോലീസ്‌ കൊട്ടാരക്കര പോലീസുമായി ബന്ധപ്പെട്ട്‌ അന്വേഷണം തുടങ്ങി.

സഹോദരന്റെ ചികിത്സയ്‌ക്കിടെ എറണാകുളത്തെ ഒരു ആശുപത്രിയില്‍ വച്ചാണ്‌ യുവതി ഇയാളെ പരിചയപ്പെടുന്നത്‌. ആശുപത്രിയില്‍ നഴ്‌സായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. പരിചയം പ്രണയമായി. കാണലും സംസാരിക്കലും പതിവായി. യുവതി പട്ടികജാതി വിഭാഗത്തിലും താന്‍ ഈഴവ സുമാദയത്തിലുംപെട്ടവരായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ച്‌ വിവാഹം നടക്കില്ലെന്നതിനാല്‍ രജിസ്‌റ്റര്‍ വിവാഹം ആകാമെന്ന്‌ സുജിത്‌ തന്നെയാണത്രേ നിര്‍ദ്ദേശം വച്ചത്‌. വിവാഹമെന്ന ഉറപ്പില്‍ യുവതി വീണു. നാടുകാണാനായി സുജിത്തിനൊപ്പം കൊട്ടാരക്കരയിലും മറ്റും ഒരുമിച്ചു യാത്രചെയ്യുകയും താമസിക്കുകയും ചെയ്‌തു.

ആലുവയിലെ യുവതിയുടെ ബന്ധുവീട്ടിലും ഒന്നിച്ചു താമസിച്ചു. കല്യാണം അടുത്ത മുഹൂര്‍ത്തില്‍തന്നെയെന്ന ഉറപ്പിലായിരുന്നു താമസം.

തിയതി കുറിച്ച്‌ ആലുവ രജിസ്‌ട്രര്‍ ഓഫീസില്‍ വച്ച്‌ കാണാമെന്ന്‌ വാഗ്‌ദാനം നല്‍കി യുവാവ്‌ മുങ്ങി. രജിസ്‌ട്രാര്‍ ഓഫീസിലെത്തിയ യുവതിക്ക്‌ സുജിത്തിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഇതേതുടര്‍ന്നാണ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. കേസെടുത്ത പോലീസ്‌ അന്വേഷണം തുടങ്ങി.  (mangalam)
======================================================


No comments:

Post a Comment