Wednesday, December 15, 2010

രാജയ്ക്കെതിരെ വീണ്ടും ആരോപണങ്ങള്‍

ഭൂമി വില്‍ക്കാന്‍ സമ്മര്‍ദ്ദം;
രാജ വീണ്ടും വിവാദത്തില്‍

ചെന്നൈ: 2ജി സ്‌പെക്‌ട്രം അഴിമതി, ജഡ്‌ജിയെ സ്വാധീനിക്കല്‍ .... എ.രാജയ്‌ക്കുള്ള മൂന്നാമത്തെ കുരുക്കും പുറത്തുവന്നു.

സ്വന്തം നാടായ പെരമ്പലൂറില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തി ഭൂമി കൈവശപ്പെടുത്തിയതായാണ്‌ ആരോപണം. ഒരു പ്രമുഖ ടയര്‍ കമ്പനിയ്‌ക്കായാണ്‌ രാജ ഭൂമി പിടിച്ചെടുത്തത്‌ . രാജയുടെ ഭാര്യ ഡയറക്‌ടറായുള്ള ഗ്രീന്‍ ഹൗസ്‌ പ്രൊമോട്ടേഴ്‌സായിരുന്നു ഇടനിലക്കാര്‍. 400 ഏക്കറാണ്‌ രാജ കര്‍ഷകരെ ഭീഷണിപ്പെടുത്തിയാണത്രേ ഭൂമി പിടിച്ചെടുത്തത്‌ .

ഭൂമി തന്റെ പ്രതിനിധിയെ ഏല്‍പ്പിക്കുക അല്ലെങ്കില്‍ സര്‍ക്കാരിനെക്കൊണ്ട്‌ ഏറ്റെടുപ്പിക്കുമെന്നാണ്‌ രാജയും കൂട്ടരും ഭീഷണിപ്പെടുത്തിയത്‌ . ഭൂമി തന്റെ കൈവശമാക്കിയശേഷം ഭാര്യ പങ്കാളിയായ കമ്പനിയ്‌ക്ക് കൈമാറുകയും ചെയ്‌തു. 

ഭൂമി നല്‍കാന്‍ വിസമ്മതിച്ച തന്നെ ജയിലിലടക്കുമെന്ന്‌ രാജയുടെ അണികള്‍ ഭീഷണിപ്പെടുത്തിയതായി സെന്തില്‍ എന്ന കര്‍ഷകന്‍ ആരോപിച്ചു. ഏക്കറിന്‌ 65,000 മുതല്‍ ഒരു ലക്ഷം വരെയാണ്‌ രാജ കര്‍ഷകര്‍ക്കു നല്‍കിയത്‌ . എന്നാല്‍ ഏക്കറിന്‌ 15 മുതല്‍ 18 ലക്ഷം രൂപ വരെയാണ്‌ ടയര്‍ ഫാക്‌ടറിയില്‍ നിന്ന്‌ ഈടാക്കിയത്‌ .

ദളിതനെന്ന വാദം എപ്പോഴും ഉന്നയിക്കുന്ന രാജയുടെ പീഡനം കൂടുതല്‍ ഏറ്റത്‌ സ്വന്തം സമുദായക്കാരാണെന്ന്‌ പപ്പനാന്‍ പറഞ്ഞു. രാജയുടെ കൂട്ടാളികള്‍ പെരമ്പലൂരില്‍ നിന്ന്‌ 150 ഏക്കര്‍ ഭൂമിയാണ്‌ വാങ്ങിക്കൂട്ടിയത്‌ .

തങ്ങളെ രാജയാണ്‌ പെരമ്പലൂരിലേക്ക്‌ ക്ഷണിച്ചതെന്ന്‌ ടയര്‍ കമ്പനി സമ്മതിച്ചു. 300 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായും കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്‌ .

സിബിഐ ഗ്രീന്‍ ഹൗസ്‌ പ്രെമോട്ടേഴ്‌സിലും പരിശോധന നടത്തിയിരുന്നു. മാനേജിംഗ്‌ ഡയറക്‌ടര്‍ സാദ്ദിഖ്‌ ബാറ്റ്‌ചയെ ചോദ്യം ചെയ്‌തിരുന്നു. മലയാളികള്‍ക്ക്‌ സ്വാധീനമുളള കമ്പനിയ്‌ക്കായാണ്‌ രാജ ഭൂമി ഏറ്റെടുത്തത്‌ .

=================================================

No comments:

Post a Comment