Tuesday, December 7, 2010

അഭിലാഷ് കീഴടങ്ങി

നിയമനതട്ടിപ്പ്: അഭിലാഷ് പിള്ള കീഴടങ്ങി
Posted on: 07 Dec 2010

കൊച്ചി: വയനാട് നിയമന തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ അഭിലാഷ് പിള്ളയും ഇടനിലക്കാരനായ സൂരജ് കൃഷ്ണയും കീഴടങ്ങി. മൂന്നരയോടെ എറണാകുളം സി.ജെ.എം കോടതി രണ്ടിലെത്തിയാണ് കീഴടങ്ങിയത്. അന്വേഷണ സംഘങ്ങളെയെല്ലാം കബളിപ്പിച്ച് നിയമനകേസുമായി ബന്ധമില്ലാത്ത ജില്ലയെയാണ് ഇരുവരും കീഴടങ്ങാന്‍ തിരഞ്ഞെടുത്തത്. ഇരുവരെയും വിട്ടുകിട്ടുന്നതിന് നാളെ അപേക്ഷനല്‍കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ പിടികൂടാന്‍ വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിരുന്നു. അഭിലാഷ് പിള്ളയും മറ്റ് ഇടനിലക്കാരും തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായതുകൊണ്ടാണ് ഈ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘങ്ങളെ രൂപവത്കരിച്ചത്. ഈ ജില്ലകളിലെ ഇടനിലക്കാരുമായുള്ള ബന്ധത്തക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനായിരുന്നു ഇത്. 

സംസ്ഥാനത്തൊട്ടാകെ പല ജില്ലകളിലായി നടന്ന നിയമനത്തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് മുഖ്യപ്രതികള്‍ രണ്ടു പേരും കീഴടങ്ങുന്നത്. 

വ്യാജരേഖയിലൂടെയും വ്യാജ ഉത്തരവിലൂടെയും വയനാട്ടില്‍ എട്ടുപേര്‍ സര്‍ക്കാര്‍ ജോലി നേടിയ സംഭവത്തില്‍ വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ. വിജയനെയും ഹുസൂര്‍ ശിരസ്തദാര്‍ പി.കെ.പ്രഭാവതിയെയും ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

--------------------------------------------------------------------------------- 

No comments:

Post a Comment