Friday, April 2, 2010

When beastliness overpowers.

പുണെയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

sted on: 02 Apr 2010

പുണെ: പുണെയില്‍ എം.ബി.എ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത് ഷഹാജി ഗാഡെ, ഗണേഷ് കാംലെ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളില്‍ ഒരാളായ സുഭാഷ് ഹരീലാല്‍ ഭോണ്‍സലെ ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഒരാളുടെ അഭിമുഖമെടുക്കാനായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥിനി. അപ്പോള്‍ ടാക്‌സി കണ്ട യുവതി കാറിന് കൈകാണിച്ചു. കാര്‍ സര്‍വീസിങ്ങിന് നല്‍കാനായി അതുവഴിയെത്തിയ അറസ്റ്റിലായ രണ്ട് പേരും കാര്‍നിര്‍ത്തി. കാറില്‍ യുവതി കയറിയതിന് പിന്നാലെ സുഹൃത്തായ സുഭാഷിനെ വിളിച്ചുവരുത്തിയ ശേഷം വൈകുന്നേരം നാല് മണിമുതല്‍ രാത്രി 12 വരെ നഗരത്തിലൂടെ കാറില്‍ കറങ്ങി.

സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏറെനേരത്തിന് ശേഷം ഹിഞ്‌ജെനെവാഡില്‍ തുറസ്സായ സ്ഥലത്ത് കാറില്‍ വെച്ച് മൂന്നു പേരും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവാഹിതയായ യുവതി നാഗ്പൂര്‍ സ്വദേശിനിയാണ്. പുണെയില്‍ ഇവര്‍ എം.ബി.എ പഠനം നടത്തിവരുകയായിരുന്നു

No comments:

Post a Comment