Thursday, April 21, 2011


കാണാതായ വീട്ടമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ ഭര്‍ത്തൃഗൃഹത്തിനു സമീപം കണ്ടെത്തി

മൂവാറ്റുപുഴ: ഒരാഴ്‌ചമുമ്പ്‌ കാണാതായ വീട്ടമ്മയുടെ മൃതദേഹം ഭര്‍ത്താവിന്റെ വീടിന്‌ സമീപം റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പേഴയ്‌ക്കാപ്പിളളി ചെളിക്കണ്ടത്തില്‍ പരേതനായ മൈതീന്റെ മകള്‍ സീനത്തിന്റെ (39) മൃതദേഹമാണ്‌ ഭര്‍ത്തൃഗൃഹത്തിന്‌ സമീപമുളള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്‌. മേതല വെട്ടത്തുകുടി ബഷീറിന്റെ ഭാര്യയാണ്‌ സീനത്ത്‌.

ഭര്‍ത്താവുമായി പിണങ്ങി പേഴയ്‌ക്കപ്പിളളിയിലെ തറവാട്ട്‌ വീട്ടില്‍ സഹോദരനോടൊപ്പം താമസിച്ചു വരികയായിരുന്നു സീനത്ത്‌. കഴിഞ്ഞ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ ഭര്‍ത്തൃഗൃഹത്തിലേക്ക്‌ പോവുയാണെന്നാണ്‌ പറഞ്ഞാണ്‌ സീനത്ത്‌ പോയതെന്ന്‌ സഹോദരന്‍ പറഞ്ഞു. സഹോദരിയെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ സഹോദരന്‍ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സീനത്ത്‌ ഭര്‍ത്തൃഗൃഹത്തിലെത്തിയിട്ടില്ലെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മേതലയിലുളള റബര്‍ തോട്ടത്തില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടത്‌. മൃതദേഹത്തിന്‌ ഒരാഴ്‌ചത്തെ പഴക്കമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

വിഷം ഉളളില്‍ ചെന്നതാന്‌ മരണകാരണം എന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. എന്നാല്‍ മൃതൃദേഹത്തില്‍ നിന്നും ഇവര്‍ എഴുതിയതെന്ന്‌ കരുതുന്ന കത്ത്‌ ലഭിച്ചതായി അറിയുന്നു. ഭര്‍ത്താവ്‌, ഭര്‍ത്തൃമാതാവ്‌ എന്നിവരടക്കമുളള അഞ്ച്‌ പേര്‍ എന്റെ മരണത്തിന്‌ കാരണക്കാരനാണെന്ന്‌ കത്തില്‍ ഉളളതായി അറിയുന്നു. സീനത്തിന്റെ മരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പോലീസില്‍ പരാതി നല്‍കുമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴയ്‌ക്ക് കൊണ്ടുപോയി. മക്കള്‍: നദീര്‍, നഫ്‌സിയ. (mangalam)
==================================================

No comments:

Post a Comment