Sunday, April 17, 2011

ഭാര്യമാരെ പരസ്‌പരം കൈമാറ്റം ചെയ്യാന്‍ ശ്രമം


ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത്‌ വിസമ്മതിച്ച മലയാളി യുവതിക്കു ബംഗളുരുവില്‍ പീഡനം

എടപ്പാള്‍: ഭാര്യമാരെ പരസ്‌പരം കൈമാറ്റം ചെയ്യാന്‍ ശ്രമം.
വിസമ്മതിച്ച മലയാളി യുവതിയെ ക്രൂരമായി മര്‍ദിച്ചു.
സംഭവത്തില്‍ എടപ്പാള്‍ സ്വദേശികളായ ദമ്പതിമാരും ബംഗളുരുവിലെ മനുഷ്യാവകാശപ്രവര്‍ത്തകനും അറസ്‌റ്റില്‍. 

ബംഗളുരു ദസറഹള്ളി മുരളീകൃഷ്‌ണന്‍(39), തവനൂര്‍ നരിപ്പറമ്പ്‌ പൊന്നൂര്‍പടിക്കല്‍ സുരേഷ്‌ (30), ഭാര്യ അന്ത്യാളംകുടം കളത്തില്‍വളപ്പില്‍ നിഷ (24) എന്നിവരെയാണു വളാഞ്ചേരി സി.ഐ: എ.എം. സിദ്ദിഖ്‌, കുറ്റിപ്പുറം എസ്‌.ഐ: സി. ബഷീര്‍ എന്നിവര്‍ അറസ്‌റ്റ് ചെയ്‌തത്‌. ബംഗളുരുവില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാണു മുരളീകൃഷ്‌ണന്‍.

മുരളീകൃഷ്‌ണന്റെ ഭാര്യയായ തവനൂര്‍ കൂരട സ്വദേശിനിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്. മൂവരെയും തിരൂര്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു. തെളിവെടുപ്പിനായി ഒന്നും രണ്ടും പ്രതികളായ മുരളീകൃഷ്‌ണനേയും സുരേഷിനേയും അടുത്തദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങും. കൂട്ട ബലാല്‍സംഗം, പ്രകൃതിവിരുദ്ധപീഡനം, കൊലപാതകശ്രമം, അന്യായതടങ്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികളുടെമേല്‍ ചുമത്തിയിരിക്കുത്‌. സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ ദാസന്‍, പ്രീത, സുനില്‍ദേവ്‌, ടി. അപ്പുണ്ണി തുടങ്ങിയവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. സംഭവത്തെക്കുറിച്ചു പോലീസിന്റെ വിശദീകരണം ഇങ്ങനെ:

ബംഗളുരുവില്‍ താമസക്കാരനും കുടക്‌ സ്വദേശിയുമായ മുരളീകൃഷ്‌ണന്‍ 2010 സപ്‌തംബറിലാണു പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്‌. വിവാഹശേഷം ഭാര്യയെ ബംഗളുരുവിലേക്കു കൊണ്ടുപോയി. അവിടെവച്ചു മുരളീകൃഷ്‌ണന്‍ ഭാര്യയെ സുഹൃത്ത്‌ സുരേഷിനു കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയെ മുരളീകൃഷ്‌ണനും സന്തോഷും നിഷയുംചേര്‍ന്നു ക്രൂരപീഡനത്തിനിരയാക്കി. ദേഹത്തു മണ്ണെണ്ണയൊഴിച്ചും കഴുത്തില്‍ കയര്‍മുറുക്കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഹീറ്റര്‍ ഉപയോഗിച്ചു മുഖം പൊള്ളിച്ചു.

ബംഗളുരുവില്‍ പൂജാരിയായി കഴിഞ്ഞുകൂടുകയായിരുന്നു മുരളീകൃഷ്‌ണന്‍. വയറിങ്‌ ജോലിക്കാരനായ സുരേഷ്‌ ആറുവര്‍ഷത്തോളമായി മുരളീകൃഷ്‌ണനൊപ്പമാണു താമസം. ഒരുമാസം മുമ്പ്‌ മുരളീകൃഷ്‌ണന്റെ ഭാര്യ ഫോണില്‍ വീട്ടുകാരെ വിവരമറിയിക്കുക യായിരുന്നു. വീട്ടില്‍നിന്നു തന്ത്രപൂര്‍വം പുറത്തിറങ്ങിയശേഷം സഹോദരനെ വിളിച്ചുവരുത്തി. മറ്റുബന്ധുക്കളുമെത്തി കഴിഞ്ഞമാസം മാര്‍ച്ചിനാണു യുവതിയെ നാട്ടിലേക്കെത്തിച്ചത്‌. അവശയായ യുവതിയെ തൃശൂരിലെ സ്വകാര്യാശുപത്രി യിലെത്തിച്ചപ്പോഴാണു പീഡനം അതിക്രൂരമായിരുന്നെന്ന വിവരമറിഞ്ഞത്‌. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷുവിനു സുരേഷും നിഷയും നാട്ടിലെത്തിയപ്പോള്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവരെക്കൊണ്ടു വിളിപ്പിച്ചുവരുത്തിയാണു മുരളീകൃഷ്‌ണനെ അറസ്‌റ്റ് ചെയ്‌തത്‌.

(source:mangalam)
=================================================

No comments:

Post a Comment