Sunday, July 11, 2010

Frauds ---How crooked Mallus cheat in the name of love.

പ്രണയം നടിച്ച്‌ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തു
ചാരുംമൂട്‌: പ്രണയം നടിച്ച്‌ പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ലോഡ്‌ജ് മുറിയില്‍ പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത ബസ്‌ കണ്ടക്‌ടറായ യുവാവിനെതിരേ നൂറനാട്‌ പോലീസ്‌ കേസെടുത്തു.

കുടശനാട്‌ സ്വദേശിയായ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വെട്ടിക്കോട്‌ വലിയകുന്നേല്‍ അരുണി(20)നെതിരേയാണ്‌ പോലീസ്‌ കേസെടുത്തത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: അരുണും പെണ്‍കുട്ടിയും തമ്മില്‍ മൂന്നു മാസമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ എട്ടിനു താന്‍ ബംഗളുരുവിലേക്കു പോവുകയാണെന്നും ഉടന്‍തന്നെ കുമളിയില്‍ എത്തണമെന്നും ഇയാള്‍ പെണ്‍കുട്ടിയോട്‌ ആവശ്യപ്പെട്ടു. വീട്ടില്‍നിന്ന്‌ അമ്മയുടെ മാലയും വാങ്ങി ആറായിരം രൂപയും എടുത്ത്‌ പന്തളത്ത്‌ ക്ലാസിനു പോവുകയാണെന്നു പറഞ്ഞ്‌ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. അച്‌ഛന്റെ പണയത്തിലായിരുന്ന മോതിരവും എടുത്ത്‌ പെണ്‍കുട്ടി കായംകുളത്തുനിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്ത്‌ എത്തി.

അവിടെനിന്നു കോട്ടയത്ത്‌ എത്തി ബസില്‍ കുമളിയില്‍ അരുണ്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍ എത്തുകയായിരുന്നു. ഇവിടെവച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ പിറ്റേദിവസം കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമെടുക്കുകയും പെണ്‍കുട്ടിയെ നാട്ടിലേക്കു പറഞ്ഞുവിടുകയുമായിരുന്നു. തുടര്‍ന്നു കോട്ടയം ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിയ പെണ്‍കുട്ടി ടെലിഫോണ്‍ ബൂത്തില്‍നിന്നു വീട്ടിലേക്കു വിളിച്ചു.

വീട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ കോട്ടയം പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. ഒളിവിലായ അരുണിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്ന്‌ പോലീസ്‌ പറഞ്ഞു.

No comments:

Post a Comment