Saturday, July 24, 2010

.....എത്ര ഭീകരം-3 :അണുവിട തെറ്റാത്ത ആക്രമണങ്ങള്‍; ഞെട്ടിച്ച അരുംകൊലകള്
Text Size: http://mangalam.com/images/decreasetxt.gif http://mangalam.com/images/resettxt.gif http://mangalam.com/images/increasetxt.gif


പത്തു പതിനൊന്നു വര്ഷം മുമ്പുളള കഥയാണ്‌. നാദാപുരത്തേയും കുറ്റ്യാടിയിലേയും കല്ലാച്ചിയിലേയും വഴിയോരങ്ങളില്നാട്ടുകാര്എന്നും കണികാണുന്നതു ജീവനില്ലാത്ത തലയറ്റ, അംഗഭംഗം വന്ന തെരുവുനായ്ക്കളെയായിരുന്നു. രാത്രിയുടെ മറവില്തെരുവു നായ്ക്കളെ അരിഞ്ഞു വീഴ്ത്തുന്നത്ആരെന്നത്അജ്ഞാതം. പോലീസും സംഭവങ്ങളെ കണ്ടില്ലെന്നു നടിച്ചു. ഒടുവില്ഒരു തീവ്രവാദ സംഘടന ആയുധ പരിശീലനത്തിന്റെ ഭാഗമായിട്ടാണു മിണ്ടാപ്രാണികളെ വെട്ടിനുറുക്കുന്നതെന്നു പോലീസ്രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഹെഡ്ക്വാര്ട്ടേഴ്സിലേക്കു റിപ്പോര്ട്ടും നല്കി. എന്നിട്ടും അധികൃതര്ഉറക്കം നടിച്ചു. തെരുവ്നായ്ക്കളെ അരിഞ്ഞുവീഴ്ത്തി അന്നു പരിശീലനം നേടിയവരാണു പിന്നീട്നാടെമ്പാടും മനുഷ്യജീവനുകളെ അതിക്രൂരമായി അരിഞ്ഞുവീഴ്ത്തുന്ന രീതിയിലേക്കു വളര്ന്നത്‌. 

കേരളത്തിലെ മുസ്ലിം തീവ്രവാദ സംഘടനകളില്ഏറ്റവും അപകടകരമായ പ്രസ്ഥാനം എന്നു കേന്ദ്ര ഏജന്സികള്മുന്നറിയിപ്പ്നല്കിയിട്ടുള്ള എന്‍.ഡി.എഫ്‌. മഞ്ചേരി ആസ്ഥാനമായി 88-89 ല്ചെറിയൊരു സംഘടനയായാണു പ്രവര്ത്തനം ആരംഭിച്ചത്‌. മഅ്ദനി കേരളത്തില്വേരുപടര്ത്തിയ .എസ്‌..-പി.ഡി.പി. പ്രസ്ഥാനത്തിനു മുകളിലാണ്എന്‍.ഡി.എഫും പോപ്പുലര്ഫ്രണ്ടും എസ്‌.ഡി.പി.ഐയും വളര്ന്നത്‌. ഇക്കാര്യം അദ്ദേഹത്തിനുപോലും നിഷേധിക്കാനാവില്ല. 

രാജ്യത്തെ മുസ്ലിം തീവ്രവാദ പ്രവര്ത്തനങ്ങളില്മുഖ്യ പ്രതിസ്ഥാനത്ത്നിര്ത്തപ്പെടുന്ന പോപ്പുലര്ഫ്രണ്ട്രൂപംകൊള്ളുന്നത്‌ 2006 ലാണ്‌. അഖിലേന്ത്യാ സംഘടനയായി വളര്ന്ന പോപ്പുലര്ഫ്രണ്ടില്കേരളത്തിലെ എന്‍.ഡി.എഫ്‌, കര്ണാടക ഫോറം ഫോര്ഡിഗ്നിറ്റി, മനിത നീതി പസറായി, ലീലോംഗ്സോഷ്യല്ഫോറം, ആന്ധ്രപ്രദേശ്അസോസിയേഷന്ഫോര്സോഷ്യല്ജസ്റ്റിസ്‌, കമ്മ്യൂണിറ്റി സോഷ്യല്ആന്ഡ്എഡ്യുക്കേഷന്സൊസൈറ്റി, നാഗരിക്അധികാര്സുരക്ഷാ സമിതി, ഗോവ സിറ്റിസണ്ഫോറം എന്നീ സംഘടനകള്ചേര്ന്നാണു രൂപംകൊണ്ടത്‌. 

സംസ്ഥാനത്ത്തൊണ്ണൂറുകള്തൊട്ടു നടന്ന കൊലപാതക കേസുകളില്തങ്ങളുടെ പങ്കു നിഷേധിക്കാന്‍ 2006-ല്രൂപംകൊണ്ട പോപ്പുലര്ഫ്രണ്ടിന്എളുപ്പത്തില്കഴിയും. എന്നാല്എന്‍.ഡി.എഫ്‌. നടത്തിയ അരുംകൊലകള്ഇപ്പോള്ഒന്നൊന്നായി പുറത്തുവരുമ്പോള്തെളിയുന്നതു താലിബാന്മോഡല്കൊലപാതകങ്ങളിലും ദേശദ്രോഹ പ്രവര്ത്തനങ്ങളിലുമുള്ള സംഘടനയുടെ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ്‌. 

1993
നവംബര്‍ 14നാണ്എന്‍.ഡി.എഫ്‌. കോഴിക്കോട്ഔദ്യോഗികമായി രൂപീകരിക്കപ്പെടുന്നത്‌. 94 ഓഗസ്റ്റില്കോഴിക്കോട്നടന്ന സംവരണ സെമിനാറായിരുന്നു ആദ്യ പൊതുപരിപാടി. അതിനുശേഷം ഇന്നുവരെ മതവികാരം ആളിക്കത്തിക്കുന്ന തരത്തിലായിരുന്നു സംഘടനയുടെ പ്രവര്ത്തനങ്ങള്‍. ഇക്കാര്യങ്ങള്കൃത്യമായി രേഖപ്പെടുത്തി 1998 ല്അരുണ്കുമാര്സിന് മലപ്പുറം ജില്ലാ പോലീസ്സൂപ്രണ്ടായിരിക്കെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്ട്ട്പോലീസിന്റെ ചുവന്ന ഫയലില്ഇന്നും ഉറങ്ങുകയാണ്‌. 

''
കഴിഞ്ഞ 10 വര്ഷമായി വളരെ ശക്തമായ മതപ്രവര്ത്തനങ്ങള്മലബാര്മേഖലയില്നടക്കുന്നുണ്ട്‌. ഉത്തരേന്ത്യയില്പോലും നടക്കാത്ത രീതിയിലുള്ള പ്രവര്ത്തനമാണ്ഇവിടത്തേത്‌. സ്കൂളുകളും പരീക്ഷകളും ഉപേക്ഷിച്ചപ്പോഴും വിദ്യാര്ഥികള്ചില സ്ഥലങ്ങളില്മദ്രസകളില്പോകുന്നു. രാത്രി വളരെ വൈകും വരെ മദ്രസ ക്ലാസുകള്നടക്കുന്നു. സിനിമ തീയേറ്ററുകള്‍, കള്ളുഷാപ്പുകള്‍, ചാരായ ഷാപ്പുകള്എന്നിവ തീവച്ചു നശിപ്പിക്കുന്നു. ഇതിനായി സിഗരറ്റ്ബോംബുകള്വ്യാപകമായി ഉപയോഗിക്കുന്നു. ഇടക്കാലത്ത്അപ്രത്യക്ഷമായിരുന്ന പര്ദയും ബുര്ക്കയും മടങ്ങിവരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്ആണ്കുട്ടികളെയും പെണ്കുട്ടികളെയും വെവ്വേറെയാക്കുന്നു. ദേശീയഗാനത്തെ എതിര്ക്കുന്നു. ഇവയെല്ലാം പ്രകടമായ മതവികാരം വളര്ത്തുന്നതും ദേശദ്രോഹവുമാണ്‌.....'' സിന്ഹയുടെ റിപ്പോര്ട്ടിലെ പരാമര്ശങ്ങളാണിവ. 

റിപ്പോര്ട്ട്തയാറാക്കി ഒരു ദശകം പിന്നിടുമ്പോഴേക്കും ഒരു രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്ന ഒരു ഭീകരസംഘടനയുടെ എല്ലാ സ്വഭാവങ്ങളും എന്‍.ഡി.എഫ്‌. സ്വന്തമാക്കിക്കഴിഞ്ഞുവെന്നു പോലീസിലെ ഉന്നതര്തന്നെ വെളിപ്പെടുത്തുന്നു. അധ്യാപകന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട റെയ്ഡുകളില്പിടിച്ചെടുത്ത സി ഡികളും ലഘുലേഖകളുമെല്ലാം ഇതിനുള്ള വ്യക്തമായ തെളിവുകളാണ്‌. 

എന്‍.ഡി.എഫിന്റെ വളര്ച്ചയ്ക്കു വേഗം കൂട്ടിയതു കോഴിക്കോട്ജില്ലയിലെ നാദാപുരമായിരുന്നു. പോരടിക്കുന്ന സി.പി.എം-മുസ്ലിം ലീഗ്പ്രവര്ത്തകര്ക്കിടയിലേക്കു വര്ഗീയതയുടെ വിഷം കുത്തിവയ്ക്കാന്എന്‍.ഡി.എഫിനായി. 

ഒരു മുസ്ലിം സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കഥ പ്രചരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു നാദാപുരത്തു സി.പി.എം. പ്രവര്ത്തകന്വെട്ടേറ്റു മരിച്ചത്‌. കേസിലെ ഒന്നാം പ്രതിയായ ഈന്തുള്ളതില്ബിനുവായിരുന്നു ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. കേസ്കെട്ടിച്ചമച്ചതാണെന്നു പിന്നീട്കോടതി കണ്ടെത്തി. വര്ഷങ്ങള്ക്കു ശേഷം ബിനു കൊലക്കേസിലെ പ്രതികളെ അപ്പീല്കോടതിയും വെറുതേവിട്ടപ്പോള്ബാക്കിയാക്കിയത്എന്‍.ഡി.എഫ്‌. എന്ന മൂന്നക്ഷരമായിരുന്നു. കേരളത്തില്ആദ്യമായി ഒരു കൊലക്കേസില്എന്‍.ഡി.എഫ്‌. പ്രവര്ത്തകരെ പ്രതികളായി ചേര്ത്ത കേസായിരുന്നു ഇത്‌.

നാദാപുരം മേഖലയില്സി.പി.എം-മുസ്ലിം ലീഗ്സംഘര്ഷം തുടരുന്നതിനിടെയായിരുന്നു ബിനുവിന്റെ കൊലപാതകം. ആരോപണത്തിന്റെ മുന മുസ്ലീം ലീഗിനെതിരേ തിരിഞ്ഞപ്പോള്ലീഗ്നിഷേധക്കുറിപ്പുമായി രംഗത്തെത്തി. സര്ക്കാര്അന്വേഷണത്തിനായി സ്പെഷല്സ്ക്വാഡിനെ നിയോഗിച്ചു. അന്വേഷണം ഒരു പ്രത്യക സംഘടനയിലേക്കു നീണ്ടു. അന്വേഷണത്തിലൊടുവിലാണു നാദാപുരം ഡിഫെന്സ്ഫോഴ്സെന്ന(എന്‍.ഡി.എഫ്‌.) പേരു മലയാളികള്ആദ്യമായി കേള്ക്കുന്നത്‌. പിന്നീട്നാഷണല്ഡെവലപ്മെന്റ്ഫ്രണ്ടെന്ന പേരിനൊപ്പം ചേര്ന്ന നാദാപുരം ഡിഫന്സ്ഫോഴ്സ് നടത്തിയ ആദ്യ പൈശാചികമായ കൊലപാതകമായിരുന്നു ബിനുവിന്റെത്‌. കേസിലെ പ്രതികള്ക്കു ജില്ലാ കോടതി തടവുശിക്ഷ വിധിച്ചു. എന്നാല്ഹൈക്കോടതി എല്ലാ പ്രതികളെയും വിട്ടയച്ചു. ഇതുവരെ കാണാത്ത ആസൂത്രണത്തോടെയായിരുന്നു ബിനുവിനെ കൊലപ്പെടുത്തയതെന്നു കേസന്വേഷിച്ചിരുന്ന അന്നത്തെ ഡിവൈ.എസ്‌.പി. സുഭാഷ്ബാബു വ്യക്തമാക്കിയിട്ടുണ്ട്‌. 

കൃത്യത്തില്പങ്കെടുക്കുന്നവര്ക്കെല്ലാം ഓരോ ചുമതലയായിരുന്നു. ഒരാള്ക്കു ബിനുവിനെ കാട്ടികൊടുക്കല്‍. മറ്റൊരാള്ക്കു പ്രതികളെ വാഹനത്തില്രക്ഷപ്പെടുത്തല്‍, ഒരു സംഘം കൃത്യം ചെയ്യാന്‍... അങ്ങനെ മുന്നൊരുക്കങ്ങള്നടത്തി പിഴവുകളില്ലതെ തന്നെ ആദ്യകൊല വിജയകരമായി നടത്താന്സംഘടനയ്ക്കായി. 

ഇതേരീതിയില്തന്നെയായിരുന്നു അധ്യാപകനെതിരേ തൊടുപുഴയില്നടന്ന അക്രമണവും. പിഴവുകളില്ലാത്ത ആസൂത്രണവും തെളിവുകളില്ലാതെ കൃത്യമായ നടപ്പാക്കലും എന്‍.ഡി.എഫ്‌. നടത്തുന്ന അരുംകൊലകളുടെ പ്രത്യേകതകളാണ്‌. കൃത്യമായ പരിശീലനവും ഇക്കാര്യത്തില്ഇവര്ക്കു കിട്ടുന്നുണ്ടെന്നു കൊലപാതകങ്ങളുടേയും ആക്രമണങ്ങളുടേയും രീതികള്കാട്ടിത്തരുന്നു. 

2008
വിഷുവിനോടനുബന്ധിച്ചു കാസര്ഗോഡ്നഗരത്തില്നാലു പേരാണ്കൊലചെയ്യപ്പെട്ടത്‌. ഏപ്രില്16ന്ആരംഭിച്ച കൊലപാതക പരമ്പര 20നാണ്അവസാനിച്ചത്‌. യുവമോര്ച്ച ജില്ലാ സെക്രട്ടറി അഡ്വ. സുഹാസ്ആണ്ആദ്യ ദിവസം കൊല്ലപ്പെട്ടത്‌. പ്രതികള്എന്‍.ഡി.എഫ്‌. പ്രവര്ത്തകരായിരുന്നു. പെട്ടെന്ന്ഒരുനാള് ആരംഭിച്ച കൊലയ്ക്കു മറ്റൊരു കാരണവും കണ്ടെത്താന്പോലീസിനു കഴിഞ്ഞിരുന്നില്ല. 2004 ല്ഒരു സ്വകാര്യ കൊറിയര്സ്ഥാപന ഉടമയായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയതിനു പിന്നിലും ആരോപണം എന്‍.ഡി.എഫിനു നേരേയായിരുന്നു നീണ്ടത്‌. ഒരു മുസ്ലിം പെണ്കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതായിരുന്നു കാസര്കോട്അണങ്കൂറിലെ ബാലകൃഷ്ണന്കൊലചെയ്യപ്പെട്ടതെന്നായിരുന്നു ആരോപണം. കേസില്ആരെയും ഇതുവരെയും പിടികൂടിയിട്ടില്ല. 

ആര്‍.എസ്‌.എസ്‌.-സി.പി.എം. സംഘര്ഷം കൊലപാതകപരമ്പരകളിലേക്കു വളര്ന്ന കൊടുങ്ങല്ലൂരില്എന്‍.ഡി.എഫ്‌. പാര്ട്ടിയിലേക്കു പരകായപ്രവേശം നടത്തിയതായി സി.പി.എം. ജില്ലാ കമ്മിറ്റി പോലും സമ്മതിക്കുന്നു. കൊടുങ്ങല്ലൂരിലെ ആര്‍.എസ്‌.എസ്‌-സി.പി.എം. സംഘര്ഷങ്ങള്ക്കും കൊലപാതകങ്ങള്ക്കും പിന്നില്എന്‍.ഡി.എഫായിരുന്നുവെന്നും പാര്ട്ടി ഇപ്പോള്തുറന്നുസമ്മതിക്കുന്നു. ആര്‍.എസ്‌.എസ്‌. പ്രവര്ത്തകരെ ഇല്ലാതാക്കാനായി സമര്ഥമായി എന്‍.ഡി.എഫ്‌. നടപ്പാക്കിയിരുന്നവയായിരുന്നുവത്രേ ഇതില്പല കൊലപാതകങ്ങളും. കേഡര്സ്വഭാവമുള്ള സി.പി.എമ്മിന്റെ സ്ഥിതി ഇതാണെങ്കില്മറ്റു പാര്ട്ടികളുടേത്ഊഹിക്കാവുന്നതേയുള്ളൂ. 

(mangalam report contd.)

No comments:

Post a Comment